അടുപ്പെരിയുന്ന വെളിച്ചത്തിൽ വിയർപ്പിൽ കുളിച്ച മുഖവും കത്തുന്ന ചോരക്കണ്ണുകളുമുള്ള അപ്പൻ തിരിഞ്ഞുനടന്നത് ചുമരിലെ നിഴലിൽ കണ്ടു. നടന്നുവന്നതിൻറെ ക്ഷീണത്തിൽ, രൂപക്കൂടിനുതാഴെ വീട്ടിത്തടികൊണ്ടു പണിത കസേരയിൽ ചാരിയിരുന്ന് പാളവിശറികൊണ്ടു വിയർപ്പാറ്റുകയാണപ്പൻ, അരിക്കാലാംമ്പുവിളക്കിനു ചുറ്റും ഇയ്യലുകൾ പാറുന്നുണ്ട്. ചെലപ്പം ദുഃഖവെള്ളിക്കു മഴപെയ്യാനാകും
നേരം തെറ്റിയാണെങ്കിലും തന്നെയും അയാൾ കൊണ്ടുപോവുകയാണ്. കൂടുതൽ നല്ല ആ ഇടത്തിലേക്ക്... നിറയെ പുല്ലുകളുള്ള പച്ചത്തുരുത്തിലേക്ക്...ആലോചനകളോടെ പോത്ത് നടന്നു. നേരം മയങ്ങി. പരിസരത്തെ ജാറപ്പുരയിൽ എരിയുന്ന കുന്തിരിക്കപ്പുകമണം പരിലസിച്ച അന്തരീക്ഷം. അരണമരത്തിലിരുന്ന് അപലക്ഷണം പോലെ കുത്തിചൂളാൻ കരഞ്ഞു.